Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.b.Ganesh Kumar

ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡന്‍റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. ഗണേഷിന്‍റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് യൂണിയനിലെ പത്ത് അംഗങ്ങൾ രാജിവച്ചു.

താലൂക്ക് യൂണിയനിൽ ആകെ 19 അംഗങ്ങളാണുള്ളത്. ഇതിൽ പത്തുപേർ രാജിവച്ചതോടെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. ഗണേഷ് കുമാറിന്‍റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ അതൃപ്തിയുണ്ടായിരുന്നു.

താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവുമില്ലെന്നും തന്‍റെ അച്ഛന്‍റെ സമ്പാദ്യം കൊണ്ടാണ് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. പത്മ കഫേ നിർമാണത്തിലടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

Kerala

മന്ത്രി ഗണേഷ് കുമാർ ശകാരിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ കുഴഞ്ഞുവീണു

കോട്ടയം: മന്ത്രി കെ.ബി. ഗണേഷ് കുമാർ വഴിയിൽ തടഞ്ഞുനിർത്തി ശകാരിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം.

ഇന്ന് കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ച് സർവീസിനിടെ ബസിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ജയ്മോൻ ജോസഫിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് സഹപ്രവർത്തകർ അറിയിച്ചു.

ഇന്നലെയാണ് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫ്, സൂപ്പർവൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്.

അതേസമയം, ബസിനുള്ളിൽ കുപ്പിവെള്ള ബോട്ടിലുകൾ സൂക്ഷിച്ചതിന് കെഎസ്ആർടിസി ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കും. സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് സിഎംഡിയുടെ അറിയിപ്പിനെ തുടർന്നാണ് യൂണിയന്‍റെ തീരുമാനം.

 

Latest News

Corehub Up